26/11/16

ലോകാവസാനം

സമയം പാതിരയായ്. കനല്‍ക്കട്ടകള്‍ക്കിടയില്‍ നിന്നും തണുപ്പിന്‍റെ പുതപ്പുചൂടിപ്പിടിച്ച് നില്‍ക്കുന്ന ആ മാനത്ത് ആരൊക്കയോ മുത്തുമാലയണിഞ്ഞുകൊണ്ട് കണ്ണ് ചിമ്മുന്നു. രാത്രിയുടെ അഗാധമായ ആ കൂരിരുട്ടിന് ഒരു തണലെന്നവണ്ണം അന്ന് ആ നിലാവ് മനസ്സിലാദ്യമായി സമാധാനം നല്‍കി. കഴിഞ്ഞ പല നാളുകളായി പകലില്‍ നഷ്ടപ്പെട്ട പ്രാര്‍ത്ഥനയുടെ ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും കനല്‍ക്കട്ടകള്‍ നിറയ്ക്കുകയായിരുന്നു. അതൊരു പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന വിശ്വാസത്തില്‍ ദൈവത്തിന് സ്തുതി നല്‍കി മാസങ്ങള്‍ക്ക് ശേഷം അന്നാദ്യമായി രാത്രിയുടെ പുതപ്പിനടിയില്‍ ഒതുങ്ങിക്കൂടി.

                         പിറ്റേന്നുണ്ടായ മഴയുടെ കുളിരില്‍ മുങ്ങിയ ഒരു നാടിനെയാണ് ആദ്യം ഞാന്‍ ഓര്‍ത്തെടുത്തത്. കടുകുമണികള്‍ വീഴുന്ന താളത്തിനൊത്ത്, വീഴുന്ന ആലിപ്പഴം പെറുക്കാനായി മുറ്റത്തിറങ്ങിയതും ഓര്‍മ്മയില്‍ ഒരു പുഞ്ചിരി തൂകുന്നു. ഇടയ്ക്ക് കഴിഞ്ഞ ദിവസത്തെ ലോകസഭാ ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയില്‍ ആരൊക്കെയോ എന്നെ പിടിച്ച് വലിക്കുന്നതായി തോന്നി.

                      ഒരു മഴയില്‍ കുതിര്‍ന്നിറങ്ങിയ നാടിന്‍റെ മുത്തുമണികള്‍ വാരിയെടുക്കാനുള്ള തിടുക്കം... ആരോ എന്‍റെ ശ്രദ്ധയെ പെട്ടന്ന് മുറിവേല്‍പ്പിക്കുന്നു. കഥയുടെ ആരംഭമെന്നവണ്ണം അത് എന്നെ അതിലേക്ക് വലിച്ചിഴച്ചു. അവിടെ ആരൊക്കെയോ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ആരെന്നറിയാനുള്ള തിടുക്കത്തില്‍ ഞാന്‍ അവര്‍ക്കരികിലേക്ക് നീങ്ങി. അവരോ, അതിവേഗത്തില്‍ മിന്നിമറിയുന്നു. അതിനിടയില്‍ ഒരു കറുത്ത ഗ്രന്ഥത്തിന്‍റെ ഏടുകള്‍ അവരെനിക്ക്  മറിച്ച് തരുന്നു. പണ്ടെവിടെയോ മറന്നുവെച്ച അതിന്‍റെ താളുകള്‍ ഞാന്‍ ആ തുറസ്സായ പ്രദേഷത്തിരുന്ന്‍ മറിച്ച് തുടങ്ങിയിരിക്കുന്നു.

               
                  ഹായ് ബാല്യത്തില്‍ എവിടെയോ വെച്ച് ഞാന്‍ ആദ്യാക്ഷരം പഠിക്കാന്‍ പോകുന്ന ചിത്രങ്ങളുടെ കൂട്ടങ്ങള്‍. അതിനിടയില്‍ യുദ്ധംമുഖേന തകര്‍ന്നടിഞ്ഞ കുറേ നഗരങ്ങള്‍. പിന്നീട് എവിടെയൊക്കെയോ തട്ടിത്തടഞ്ഞ്, അവ മറച്ചുപോയപ്പോള്‍ഭീകരാന്തരീക്ഷം ചിത്രീകരിച്ച് കുറേ പേജുകള്‍.

                   അതിലുള്ള നിലാവിന്‍റെ വര്‍ണ്ണങ്ങളില്‍ ആരോ കുങ്കുമപ്പൂ ചാലിച്ചിരിക്കുന്നു. കഷ്ടം നിലാവില്‍ കുങ്കുമപ്പൂവോ? ഞാന്‍ കഴിഞ്ഞ ദിവസം കണ്ട നിലാവ്, ഒരു മുത്തുമണിപോലെ തിളങ്ങിയിരുന്നല്ലോ? ഇപ്പോള്‍ അതിനെന്തുപറ്റി. എന്നിരുന്നാലും ഞാന്‍ ഇഷ്ടപ്പെട്ട നിറമാണവ. അതെ, കുട്ടിക്കാലത്തെന്നോ കുങ്കുമപ്പൂ പറിക്കാന്‍ ചെന്നപ്പോള്‍ കണ്ട നിറം ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല.

                  കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എന്തോ സംഭവം ഉണ്ടായി. ഓര്‍മ്മയില്ലെങ്കിലും കൂരിരുട്ടിലെ മണിനാദങ്ങള്‍ അലട്ടുന്ന പ്രതീതിതന്നെ. അതെ, ജീവിതത്തില്‍ തുടക്കവും കൌമാരവും വാര്‍ദ്ധക്യവും ചേര്‍ന്നുണ്ടാകുന്ന ശബ്ദങ്ങള്‍ എന്നെ ഇപ്പോള്‍ പലഭാഗത്ത് നിന്നും അലട്ടുന്നു. നിറങ്ങളില്‍ പിറന്നുവീണ തീനാളങ്ങള്‍ ആകാശത്ത് കത്തി ജ്വലിക്കുന്നു. ആ തീനാളങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ജന്തുക്കള്‍ ചുടപ്പെടുകയാണ്. അതിന്‍റെ നിറവും മണവും എന്നെ വീണ്ടും വലിച്ചിഴയ്ക്കുന്നു.

                 പെട്ടന്ന് ഞാന്‍ എന്‍റെ ഗ്രന്ഥത്തെ മാറോട് ചേര്‍ത്ത് പിടിച്ച് നോക്കിക്കൊണ്ടിരുന്നു. ആ നാളുകളില്‍ പിറന്നവ കഴിഞ്ഞ ദിവസം മാഞ്ഞുപോയ രാവുകള്‍ തന്നെ. ഞാന്‍ കണ്ണീരുകൊണ്ട് ആ പകലിനെ കീറിമുറിക്കുന്ന ആ മനിനാദങ്ങള്‍ പിറന്ന ദൃശ്യങ്ങള്‍ വായിച്ചു കാണുവാന്‍ തുടങ്ങി. എന്‍റെ സുന്ദരനാട് പെട്ടന്നൊരു കളങ്കതുല്യമായ നഗരമായിപ്പോയി.

                   ഞാന്‍ പേടിച്ചു കണ്ണുകള്‍ അടച്ച് മുറിവിട്ടിറങ്ങി. സമയം ഉച്ചയോ മറ്റോ... ഘടികാരങ്ങളും, മാധ്യമങ്ങളും നിലച്ച സമയമായിരുന്നു അത്. ആകെ ഇരുട്ട്. എന്നാലും ഞാന്‍ കയ്യിലുള്ള ഫോണിന്‍റെ ദിശാവെളിച്ചത്തില്‍  അവ പരിഹരിച്ചു. പെട്ടന്നുള്ള ചാറ്റല്‍ മഴയില്‍ ആരോ എന്നെ പിടിച്ച് വലിക്കുന്നു. മഴയുടെ തലോടലുകള്‍ക്കിടയില്‍ ആരോ എന്‍റെ മുന്നില്‍ മുത്തുകള്‍ പെയ്തിറക്കുന്നു. അവിടെ ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആ പകലിനെ കീറിമുറിക്കുന്നവണ്ണം ആ പ്രകാശം അന്ന് പടിഞ്ഞാറ് കുങ്കുമ നിറത്തിലായിരുന്നു. ഇന്ന് മുതല്‍ ഒരു പുതിയ ദിവസമായിരിക്കും. അല്ല... ഇന്നാദിവസമല്ലെയോ?. മനുഷ്യന്‍റെ ക്രൂരതകള്‍ തോല്‍വി അറിയുന്ന ദിവസം. അന്നാദ്യമായി ഞാന്‍ ആ നിറത്തെ വെറുക്കുന്ന കുങ്കുമ ചന്ദ്രന് തുല്യമായി കണ്ടു. പെട്ടന്നെവിടെയോ കൂട്ടക്കരച്ചിലുകള്‍. വീണ്ടും ഞാന്‍ പരുങ്ങിനിന്നു പോയി.

                തീ ആളുന്ന കാറ്റുകള്‍ കടലില്‍ പിറന്നുവീണിരിക്കുന്നുവെന്ന് ആരോ വിളിച്ച് പറയുന്നു.  ജീവിതം അവസാന നാളിലെ ഓര്‍മ്മകള്‍ നിറയ്ക്കുന്ന പേജുകളില്‍ ഞാനപ്പോള്‍ മുങ്ങി മറഞ്ഞിരുന്നു.


20/11/16

ഈ എന്നോടിത് മാണ്ടെയ്നു.....! (ചെറുകഥ)



                ഈ കഥ നടക്കുന്നത് വേറെ എവിടെയും അല്ല. എന്‍റെ സ്വന്തം നാട്ടിലാണ്. കണ്ണെത്താത്ത ദൂരം പച്ചപ്പട്ടണിഞ്ഞ വിശാലമായ നെല്‍പാടം, പറമ്പുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍, അതിനിടയിലൂടെ ഒഴുകുന്ന തോട്, ഒരരികിലൂടെ വീതി കുറഞ്ഞ ഒരു നടപ്പാത. അതാണ്‌ എന്‍റെ നാട് ഇരിങ്ങല്ലൂര്‍. ആ നാട്ടിലെ ഒരേ ഒരു വിദ്യാലയം ആണ് അമ്മത്തൂര്‍ സ്കൂള്‍. ആ സ്കൂളിനെ ചുറ്റിപ്പറ്റിയാണ് ഈ സംഭവം നടക്കുന്നത്.


                    അമ്മത്തൂര്‍ സ്കൂളിന്‍റെ ഒരു മൂലയില്‍ നിന്നു കൊണ്ട് പച്ച വിരിച്ച് നില്‍ക്കുന്ന പാടത്തേക്ക്‌ നോക്കി നില്‍ക്കുകയാണ് ഞാന്‍. അവള്‍ വരുന്നതും കാത്ത്..... പെരിങ്കൊല്ലന്‍ തോടിന്‍റെ അടുത്ത് അവള്‍ എത്തുമ്പോള്‍ തുടങ്ങും എന്‍റെ ഖല്‍ബിന്‍റെ ഉള്ളില്‍ ഒരു തിരയിളക്കവും അറവന മുട്ടും.

                 അവളെന്‍റെ അടുത്തെത്തു ന്തോറും അവളുടെ  ആ പൂച്ചക്കണ്ണുകളുടെ തിളക്കം കൂടിക്കൂടി വന്നു.എന്നെയും കടന്ന്‍ പോവുമ്പോള്‍ ആ ചെഞ്ചുണ്ടില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന ഒരു ചിരി ഉണ്ട്, അത് കിട്ടുമ്പോ ലോകം കീഴടക്കിയവന്‍റെ ആഹ്ലാദം ആണെനിക്ക്. പിന്നെ അടുത്തുള്ളതൊന്നും കാണില്ല. തിരിച്ച് എങ്ങനെ ചിരിക്കണം എന്നറിയാതെ നില്‍ക്കുന്നതിനിടക്ക് എന്‍റെ അടുത്ത് നിന്നും പുറത്തേക്ക് വരുന്നത് ഒരു മാതിരി സൈക്കിളില്‍ നിന്ന് വീണ ചിരിയും. 

             രാമേട്ടന്‍റെ കടയില്‍ നിന്നും ഒരു മഞ്ചും ഒരു ഡയറി മില്‍ക്കും  അവൾ വാങ്ങി.എനിക്ക് ഏത് തരണം എന്ന് അറിയാണ്ടായപ്പോ, അത് രണ്ടും തന്ന് ഞങ്ങളെ പ്രണയം മധുരോന്മത്തമാക്കി. 
     
                              പരസ്പരം കത്തുകള്‍ കൈമാറുമ്പോള്‍ നോട്ട്ബുക്കിന്‍റെ ഉള്ളില്‍ മടക്കി വരുന്ന "സ്നേഹക്കത്തുകള്‍", മുത്തിനും മുത്തേ... കരളിന്‍റെ കരളേ... എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന ആദ്യ വരികള്‍, (ഹോ അതൊക്കെ ഒരു കാലം...) അതൊക്കെ ഏഴല്ല എഴുപതിനായിരം വട്ടം വായിച്ചാലും മതിയാവില്ലായിരുന്നു. അത് വായിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ആ സുഖം ലോകത്ത് വേറെ എന്തിനെങ്കിലും ഉണ്ടോ എന്ന് ഇന്നുവരെ ഞാന്‍ കണ്ടു പിടിച്ചിട്ടില്ല.

                   കൂടെ പഠിച്ച കുട്ടികള്‍ക്ക് എല്ലാവര്‍ക്കും എന്നോട് അസൂയ തോന്നിയിരുന്ന കാലമായിരുന്നു അത്. ഉച്ചക്ക് ചോറ് തിന്ന് കഴിഞ്ഞാല്‍ എന്‍റെ പാത്രം അവൾ കഴുകിത്തരുമ്പോള്‍, ഞങ്ങടെ അടുത്ത് പാത്രം കഴുകി നിൽക്കുന്ന ചങ്ങാതിമാരെ മുഖത്ത് നോക്കി ഞാന്‍ എന്‍റെ ആ ഒരു ചിരി ചിരിക്കും.... അപ്പൊ അവന്മാരുടെ മുഖം കാണണം, അണ്ടി പോയ അണ്ണാനെ പോലെ. പാവങ്ങള്‍.


                    അവളുടെ ഉപ്പ ദുബായില്‍ നിന്നും വന്നപ്പോള്‍ സമ്മാനങ്ങളിൽ നിന്ന് എനിക്ക് ഒരു പാര്‍ക്കറിന്‍റെ പേനയും ഒരു തേങ്ങാ കഷ്ണത്തിന്‍റെ ഫോട്ടോ  ഉള്ള കവറിലുള്ള ചോക്ലേറ്റും തന്നു. ഇത് മാത്രമേ ഉള്ളോ എന്ന് ചോദിച്ചപ്പോള്‍ ആരും കാണാതെ കവിളില്‍ ഒരു മുത്തം തന്ന് ഓടിപ്പോയതും ഞങ്ങളുടെ പ്രണയത്തിന്‍റെ തീവ്രത കൂട്ടി.

                        അങ്ങനെ ജോറായി ഞങ്ങളുടെ പ്രണയം മുന്നേറി. ഞങ്ങള്‍ +2 വിലേക്ക് ജയിച്ചു കയറി. അങ്ങനെയിരിക്കെയാണ് അവളെ സഖി വന്നിട്ട് എന്നോട് ആ സത്യം  പറഞ്ഞത്. "ഓളെ കെട്ടാന്‍ ഒരു ഇമ്മിണി ബല്യ ദുബായ്ക്കാരന്‍ വന്നിട്ടുണ്ട്, പത്താന്തിയാണ് കല്യാണം". ഞാന്‍ ആകെ വല്ലാതായി.

ഞാന്‍ അവസാനമായി അവളെ  കാണാന്‍ തീരുമാനിച്ചു. അവളെന്നെ കാണാന്‍ കൂട്ടാക്കിയില്ല." ഈ എന്നോടിത് മാണ്ടെയ്നു തച്ചു, നീ ആരാന്നാടി അന്‍റെ വിജാരം, നീ പോയാല്‍ നിന്‍റെ കൂട്ടുകാരി അത്രേ ഉള്ളു എനിക്ക്, നീ പോയി നിന്‍റെ പണി നോക്കടി പന്ന *&^%%@#$%^$#@#മോളെ" എന്ന് ഒരു കത്തില്‍ എഴുതി അവളുടെ സഖി വശം അവള്‍ക്ക് കൊടുത്തയച്ചു. 

                     പിന്നീട് അവള്‍ സ്കൂളിലേക്ക് വന്നിട്ടേയില്ല. അവസാനമായി പെരിങ്കൊല്ലന്‍ തോടും പാടവും കടന്ന് അവള്‍ പോയ വഴി നോക്കി അല്‍പനേരം നിന്നു. അപ്പോഴേക്കും അവളുടെ  സഖി ആ വഴി നടന്നു വന്നു. അവളെന്നോട് മനോഹരമായ ഒരു പുഞ്ചിരി തൂകി.  അപ്പോള്‍ ആ പുഞ്ചിരി ആ വൃത്തികെട്ട പൂച്ചക്കണ്ണിയുടേതിനേക്കാള്‍ മനോഹരമായി തോന്നി.......

11/11/16

ലോകത്തിലെ മനുഷ്യരുടെ വഞ്ചനയില്‍പ്പെട്ട ചില നല്ല മനുഷ്യര്‍

  ഇന്നത്തേക്ക് എട്ട് വര്ഷം തികയുന്നു. അവള്‍ ജയിലില്‍ കഴിയുകയാണ്. നാടിന്‍റെ പ്രിയങ്കരിയായിരുന്നു ഇന്ദുബാല. ഒന്നല്ല രണ്ട് കൊലപാതകത്തിന്‍റെ ഉത്തരവാധിയാണ് ഇന്ദുബാല. അവളെ ഓര്‍ത്ത് ദുഖിക്കാന്‍ ഒരു നാട് മുഴുവനുണ്ട്. എങ്കിലും അവള്‍ക്കായ് എട്ട് വര്‍ഷങ്ങളായി തീരാകണ്ണീര്‍ പൊഴിക്കുകയാണ് മനോജ്‌.
                                     
         വന്നുപെട്ട ദുരന്തത്തെ ഓര്‍ത്ത് അവള്‍ക്ക് വേദനയില്ല. ആശ്വാസമേ ഉള്ളു. തങ്ങളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രമുള്ള സമയത്തായിരുന്നു തന്‍റെ കൂടപിറപ്പായ ഏട്ടന്‍ ആനന്ദന്‍റെ മരണം. അത് വെറുമൊരു മരണമായിരുന്നില്ല. കരുതിക്കൂട്ടി നടത്തിയ ഒരു ചതി ആയിരുന്നു. എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു. ഇന്ദുബാലയുടെ റോജാക്കൂട്ടം എന്ന് പേരായ കൊച്ചു വീട്ടില്‍ കളിയും ചിരിയും ഒഴിഞ്ഞനേരം ഉണ്ടായിരുന്നില്ല. ആ സന്തോഷത്തില്‍ ഇന്ദുബാലയുടെ അച്ഛന്‍ ചന്ദ്രബാലനും അമ്മ നന്ദിനിയും ഏറെ സന്തോഷിച്ചു. തങ്ങള്‍ക്കുണ്ടായ മക്കള്‍ തങ്ങളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. എന്നും ദാരിദ്ര്യം നിറഞ്ഞ സമയം ഉണ്ടായപ്പോഴും കുറ്റപ്പെടുത്തുകയോ ശപിക്കുകയോ അവര്‍ ചെയ്തിട്ടില്ല. എല്ലാ ദുഃഖങ്ങളിലും കഷ്ട്പ്പാടുകളിലും അവര്‍ അച്ഛന്‍റെയും അമ്മയുടെയും കൂടെ നിന്ന്‍ അച്ഛന്‍റെ പൊളിഞ്ഞുപോയ ബിസിനസ്സിനെ പറ്റി ഓര്‍ക്കരുത്, നമ്മള്‍ക്ക് ഒരു നല്ലകാലം വരും, നമ്മളാരെയും ഇതുവരെ ദ്രോഹിച്ചിട്ടില്ല എന്നു പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. കൂടെ കുറേ നല്ല പ്രതീക്ഷകളും നല്‍കിയിരുന്നു.

                       ഇന്ദുബാലയുടെയും ആനന്ദന്‍റെയും ആ പ്രതീക്ഷകളാവാം ചന്ദ്രബാലനെ മറ്റൊരു ബിസിനസ്സിലേക്ക്‌ തിരിയാന്‍ പ്രേരിപ്പിച്ചത്. തന്‍റെ പഴയ സുഹൃത്തായിരുന്ന ദിവാകരന്‍റെ ഒപ്പം ഒരു ബിസിനസ്സിലേക്ക്‌ കൂട്ട്കൂടുകയായിരുന്നു ചന്ദ്രന്‍. അന്ന്‍ ചന്ദ്രനറിഞ്ഞിരുന്നില്ല ഇത് തന്‍റെ കുടുംബത്തെ നശിപ്പിക്കുന്ന ജോലിയാണെന്ന്. ഇത് തന്‍റെ കുടുംബത്തെ ദാരിദ്രത്തില്‍ നിന്നും കരകയറ്റും എന്ന് അയാള്‍ വിശ്വസിച്ചു.

           +2വിന് പഠിക്കുകയായിരുന്ന ഇന്ദുബാല സുന്ദരിയായിരുന്നു. ഡിഗ്രിക്ക് പഠിക്കുകയായിരുന്ന ആനന്ദനും, ഇന്ദുബാലയും ഒരുമിച്ചായിരുന്നു കോളേജില്‍ പോകാര്‍. ഏട്ടന്‍റെ കൂടെയുള്ള പോക്ക് കാണുമ്പോള്‍ നന്ദിനിയമ്മ പറയും ഇപ്പഴുംചെറിയകുട്ടിയാണെന്നാ വിജാരം. ഈ വര്‍ഷം കഴിഞ്ഞാല്‍ നിന്‍റെ വിവാഹം നടത്തണം. ഇപ്പഴേ എല്ലാരും ചോദിക്കുന്നുണ്ട്. നിന്‍റെ തുള്ളല്‍ നിര്‍ത്തിക്കോ. അപ്പോള്‍ ഇന്ദുബാല പറയും
 "എന്‍റെ പൊന്നമ്മേ എന്‍റെ ഏട്ടനൊന്ന്‍ പെണ്ണ്‍ കെട്ടട്ടെ, എന്നിട്ട് നാത്തൂന്‍ പോര് കുത്തിയിട്ടേ ഈ ഇന്ദു ഇവിടുന്ന്‌ പൊവൂ" എന്ന്‍.

           ദിവാകരന്‍റെ ഒപ്പം പണിക്കുപോവാന്‍ തുടങ്ങിയതിന് ശേഷം വീട്ടില്‍ മെച്ചപ്പെട്ട സ്ഥിതിയായിരുന്നു. പണികഴിഞ്ഞ് വീട്ടിലെത്തി പണം നന്ദിനിയെ ഏല്‍പ്പിക്കുമായിരുന്നു. നോക്കടോ എന്താന്നറിയില്ല ദിവാകരന് എന്നോട് പ്രത്യേക താല്‍പര്യമാണ്. അല്ലാതെ അവിടുന്ന് പഴവര്‍ഗ്ഗങ്ങള്‍ നിറച്ചലോറി അയാള്‍ പറയുന്നേടത്ത് എത്തിച്ചാല്‍ ഇത്രയും പണം ആരെങ്കിലും തരുമോ.

 'പണക്കാരിലും ഉണ്ടെടി നല്ലവന്‍'.

     "ഓ തുടങ്ങി ഈ അച്ഛന്‍റെ ദിവാകരനങ്കിളിനെപറ്റിയുള്ള പൊങ്ങച്ചം. നിര്‍ത്തീട്ട് നമുക്ക് എന്തെങ്കിലും കഴിക്കാം" എന്ന്‍ ഇന്ദു.

 "ദിവാകരനങ്കിളിന്‍റത് മാത്രം അല്ലല്ലോ ഈ കമ്പനി. അങ്കിളിന്‍റെ അളിയന്‍റെയും കൂടിയല്ലേ" എന്ന് ആനന്ദ്.

 "ശരി സമ്മതിച്ചു, കഴിക്കാന്‍ എടുക്കാം. അച്ഛനും മക്കളും കൈകഴുകി വന്നാട്ടെ" എന്ന് നന്ദിനി.

 അങ്ങനെ പറഞ്ഞപ്പോ ചന്ദ്രന്‍ പറഞ്ഞു."മോനെ...! അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ നീ വേണം ഇവരെ നോക്കാന്‍" എന്ന്.

              ദിവസങ്ങള്‍ കഴിഞ്ഞ് കൊണ്ടിരുന്നു. ഒരു ദിവസം പണിക്കുപോയ ചന്ദ്രനെ രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും കണ്ടില്ല. ആനന്ദ് ദിവാകരനങ്കിളിന്‍റെ അടുത്ത്‌ പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞു.

 "അച്ഛന്‍ നേരത്തെ ഇവിടുന്ന്‌ പോയല്ലോ. എന്തോ മകള്‍ക്ക് ഒരു ആലോചന വന്നു എന്നും അവര്‍ തമ്മില്‍ നേരത്തെ അറിയാം, ഞാനൊന്ന് പോയി അന്വേഷിക്കട്ടെ എന്ന് പറഞ്ഞ ഇവിടുന്ന്‌ പോയത്. എന്തേ ഇത്രയും സമയായിട്ടും അച്ഛന്‍ വന്നില്ലേ?. നമുക്ക് അന്വേഷിക്കാം വാ"

 എന്ന് പറഞ്ഞ് ദിവാകരന്‍ ആനന്ദിനൊപ്പം ഇറങ്ങി. പക്ഷേ ചന്ദ്രന്‍ പോകുന്നത് കണ്ടവര്‍ പോലും ഇല്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞു. ചന്ദ്രനെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. ആനന്ദ് പഠിപ്പ് നിര്‍ത്തി. അച്ഛന്‍റെ ഒരു വലിയ മോഹം അവിടെ അവസാനിക്കുകയായിരുന്നു. മകന്‍ പഠിച്ച് ഒരു കലക്ടര്‍ ആവണമെന്ന് ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. ദിവാകരന്‍ അങ്കിളിന്‍റെ കൂടെ അവന്‍ പണിയെടുത്ത് തുടങ്ങി. അപ്പോഴവന് ചില അറിയാത്ത കാര്യങ്ങള്‍  മനസ്സിലായിത്തുടങ്ങുകയായിരുന്നു. ഈ കമ്പനിയില്‍ നിന്നും പോകുന്ന പഴവര്‍ഗങ്ങള്‍ അടങ്ങിയ ലോറികളില്‍ പഴങ്ങളോടൊപ്പം തന്നെ മറ്റു ചില വസ്തുക്കള്‍കൂടി കയറ്റപ്പെടുന്നുണ്ട് എന്നത്. ഇത് മനസ്സിലാക്കിയ ആനന്ദ് ദിവാകരനങ്കിളിനോട് ഇതിനെപ്പറ്റി പറയാന്‍ തന്നെ തീരുമാനിച്ചു.
             അന്ന് വൈകീട്ട് ലോറികളിലെസാദനങ്ങള്‍ കയറ്റി അയക്കാതിരുന്ന ആനന്ദിനോട് ദിവാകരന്‍ ദേഷ്യപ്പെട്ടപ്പോള്‍ ആനന്ദ് പറഞ്ഞു.

 "ഇവിടുന്ന്‌ അങ്കിള്‍ പഴത്തോടൊപ്പം  മറ്റുചിലതും കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാനീസാദനങ്ങള്‍ പറഞ്ഞ സ്ഥലത്ത് എത്തിക്കാതിരുന്നത്".
 "അത് ശരി നീയിപ്പോ എന്നെ പടിപ്പിക്കാനിറങ്ങിയതാണോ? മോനേ നീ അങ്കിള്‍ പറയുന്നത് കേള്‍ക്ക്. നിനക്ക് ഞാന്‍ നല്ലൊരു തുക തരുന്നില്ലേ? ഈ സ്പിരിറ്റ്‌ കടത്തല്‍ ലോകത്ത് ആദ്യമായി അല്ല നടക്കുന്നത്. അങ്കിളിന്‍റെ ഈ ഉയര്‍ച്ചക്ക് കാരണം ഇതാണ്".

 ഇതെല്ലാം കേട്ടപ്പോള്‍ ആനന്ദിന്‍റെ ചോര തിളക്കുകയായിരുന്നു. ഇതുവരെ ആത്മാര്‍ഥമായി സ്നേഹിച്ചിരുന്ന അങ്കിള്‍ പറയുന്നു ഞാനെല്ലെങ്കില്‍ മറ്റൊരാള്‍ ഇത് എത്തേണ്ടിടത്ത് എത്തിക്കും എന്ന്. എന്‍റെ ആവശ്യം ഇല്ലപോലും. പിന്നീട് ആനന്ദ് ഒരു നിമിഷം പോലും അവടെ നിന്നില്ല. അന്ന് അവടെ നിന്നും ഇറങ്ങിപ്പോന്ന അവനു അറിയാമായിരുന്നു പാവങ്ങളായ ജനങ്ങളെപ്പോലും ഇവര്‍ കൊന്നാലും പോലീസുകാര്‍ അങ്കിളിന്‍റെ ഭാഗത്തെ നില്ക്കൂ എന്ന്. അന്ന് വീട്ടിലെത്തിയ ആനന്ദ് നന്ദിനിയോടും ഇന്ദുവിനോടും സംഭവങ്ങള്‍ വിവരിച്ചു. അവരും പറഞ്ഞു നീയാപണി ഉപേക്ഷിച്ചത് നന്നായി. പട്ടിണി കിടന്ന് മരിച്ചാലും ആ പണിക്ക് പോയി കിട്ടുന്ന പണം കൊണ്ട് നമുക്ക് ജീവിക്കണ്ട.

                 ആനന്ദ് മറ്റൊരു ജോലി അന്വേഷിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ദിവാകരന്‍റെ കമ്പനിയിലെ ഒരു പങ്കാളിയായിരുന്ന ദിവാകരന്‍റെ അളിയന്‍റെ മകന്‍ മനോജ്‌ ഇന്ദുബാലയെ വിവാഹംകഴിച്ചു തരണം എന്ന അഭ്യര്‍ത്ഥനയുമായി ആനന്ദിന്‍റെ അടുത്തെത്തിയത്. അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു മനോജിന്‍റെ ഗുണങ്ങള്‍. അച്ചനെപ്പോലെയല്ല പഠിച്ച് ഒരു ജോലി സമ്പാദിച്ച ആളാണ് മനോജ്‌. അച്ഛന്‍റെ ബിസിനസ്സിനെ എതിര്‍ക്കുന്നവനും കാണാന്‍ സുന്ദരനും ആയിരുന്ന മനോജിനെ ആനന്ദിന് ആദ്യമേ അറിയാമായിരുന്നു. ഇന്ദുവിനും അവനോട് ഇഷ്ടം ഉണ്ട് എന്നറിഞ്ഞപ്പോള്‍ ആനന്ദും നന്ദിനിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു. ഈ വിവാഹത്തെ ദിവാകരനും അളിയനും എതിര്‍ത്തു. പക്ഷേ എന്ത് വന്നാലും ഈ വിവാഹം നടത്തും എന്ന വാശിയായിരുന്നു ആനന്ദിന്. എനിക്ക് പണമോ ആഭരണമോ ആവശ്യമില്ല എന്ന് പറഞ്ഞ മനോജിന്‍റെ നിലക്കനുസരിച്ച് എന്തെങ്കിലും അവള്‍ക്ക് കൊടുക്കണം എന്നായിരുന്നു ആനന്ദിന്‍റെ തീരുമാനം. പണത്തിനായി ഇറങ്ങിയ ആനന്ദ് പിന്നീട് ആശുപത്രിയിലായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ആനന്ദ് ഇന്ദുവിനെ വിളിപ്പിച്ചു. തന്നെ ദിവാകരന്‍ മുതലാളി കുടുക്കിയതാണെന്നും അവരുടെ അളിയന്‍ ഓടിച്ച കാറാണ് തന്നെ ഇടിച്ചത് എന്നും പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആനന്ദ് എല്ലാവരോടും യാത്രപറഞ്ഞു.

              അച്ചന്‍റെയും അമ്മാവന്‍റെയും സ്വഭാവം അറിഞ്ഞിട്ടും അവരെക്കുടുക്കാന്‍ തന്നെക്കൊണ്ട് ആവില്ല എന്ന് മനോജിന്‌ ആറിയാമായിരുന്നു. എന്നാലും ഇന്ദുവിനെ വിവാഹം കഴിക്കും എന്ന് മനോജ്‌ ഉറപ്പിച്ചു. ഇന്ദുവിനെയും നന്ദിനിയെയും ആശ്വസിപ്പിക്കാന്‍ മനോജ്‌ ഇടക്ക് റോജാക്കൂട്ടത്തില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ പോക്കിനെ എതിര്‍ക്കാന്‍ കഴിയാതെ നിന്ന ദിവാകരന്‍റെ അളിയനോട് ദിവാകരന്‍ നമുക്ക് ചന്ദ്രന്‍റെ ഭാര്യയെയും മകളെയും അടക്കം എന്ന് പറയുന്നു.

             അന്ന് രാത്രി 8 മണിയായിക്കാണും. കാറിന്‍റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഇന്ദു ദിവാകരനെയും അളിയനെയും കണ്ടപ്പോള്‍ പെട്ടന്ന് അകത്തേക്ക് പോയി. നന്ദിനി മുന്നില്‍ വന്ന് തന്‍റെ മകനെ കൊലപ്പെടുത്തിയത് ഇവരാണെന്നറിയാതെ കയറിയിരിക്കാന്‍ പറഞ്ഞു. തന്‍റെ മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ദുഖം ആ അമ്മ ഉള്ളിലൊതുക്കുകയായിരുന്നു. ഇപ്പോഴിതാ ഇവര്‍ പറയുന്നു മനോജുമായുള്ള ബന്ധം മറക്കാന്‍. അല്ലെങ്കില്‍ മോന്‍റെയും ഭര്‍ത്താവിന്‍റെയും സ്ഥിതി...... ഇത് ഇന്ദു അകത്ത് നിന്ന് കേള്‍ക്കുകയായിരുന്നു. തരിച് നിന്ന നന്ദിനിയോട് ദിവാകരന്‍ ഒരു വലഞ്ഞ ചിരിയോട് കൂടി പറഞ്ഞു.

 "അതേ നന്ദിനിയമ്മേ നിങ്ങളുടെ മകന്‍ ഞങ്ങള്‍ പറഞ്ഞത് അനുസരിച്ചില്ല. ചോരത്തിളപ്പ് ഇച്ചിരി കൂടിപ്പോയി. അത് കൊണ്ട് ഞങ്ങളത് തീര്‍ത്തു. പക്ഷേ നിന്‍റെ ഭര്‍ത്താവുണ്ടല്ലോ അവന്‍ മകനേക്കാള്‍ വിളഞ്ഞ വിത്താണ്. കൊല്ലണ്ട എന്ന് കരുതിയതായിരുന്നു. പക്ഷേ, നിന്‍റെയവനുണ്ടല്ലോ ഞങ്ങളെ പിന്നെയും ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചു. അവനറിയില്ലായിരുന്നു  പണം ഉണ്ടെങ്കി സര്‍വ്വം....."

 ദിവാകരന്‍റെയും അളിയന്‍റെയും അലര്‍ച്ചയാണ് പിന്നീട് കേട്ടത്. പിന്നെ പിടഞ്ഞ് വീഴുന്നതും. പിന്നില്‍ മരം മുറിക്കുന്ന കോടാലിയുമായി ഇന്ദു. ഒരു പ്രത്യേക ഭാവം. കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നത് പോലെ. നന്ദിനി കുഴഞ്ഞു വീണു. പക്ഷേ ഇന്ദു അമ്മയെ ഒന്ന് താങ്ങുക പോലും ചെയ്തില്ല. ആളുകള്‍ ഒന്ന് രണ്ട് എന്ന് വന്നു തുടങ്ങി. പിന്നെ ഒരു പോലീസ് ജീപ്പും. അതില്‍ രണ്ട് വനിതാ പോലീസും വന്നു. ഇന്ദുവിന്റെ കൈകളില്‍ വിലങ്ങുവെച്ചു. എല്ലാവരെയും സ്നേഹിച്ച ആ സാധു പെണ്ണിന് എവിടുന്ന് കിട്ടി ഈ മനക്കരുത്ത്, മനോജ്‌ കേസ് നടത്തി. ആ വക്കീലിന്‍റെ ഗുണം കൊണ്ട് അവള്‍ കുറ്റം സമ്മതിച്ചിട്ടും എട്ട് കൊല്ലത്തെ തടവുസിക്ഷക്ക് കോടതി വിധിച്ചപ്പോള്‍ ചോദിച്ചു ചന്ദ്രബാലന്‍റെ മകള്‍ക്ക് എന്തെങ്കിലും വെളിപ്പെടുത്തുവാനുണ്ടോ. അപ്പോള്‍ ഇന്ദുവിന്‍റെ മുഖത്ത് ഒരു പരിഹാസ ചിരിയായിരുന്നു.

           ഇന്നും ആ ചിരി മനോജിന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. ആദ്യമായി അവളെ കണ്ടപ്പോള്‍ മുഖത്തുണ്ടായിരുന്ന ചിരിയല്ല ഇപ്പോള്‍. ഇന്ന് എട്ട് വര്‍ഷം തികയുന്നു. അവളെ കൂട്ടിക്കൊണ്ട് വരാന്‍ ഒരുങ്ങുകയാണ് മനോജ്‌. ഇത്രയും കാലത്തെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ റോജാക്കൂട്ടത്തിലെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെട്ടിരുന്നു. ആവളുടെ അമ്മയും 2 വര്‍ഷം മിണ്ടാതെയും അനങ്ങാതെയും കിടന്ന് തന്‍റെ മകളെ ഒരുനോക്ക് പോലും കാണാതെ മരിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ ജയിലില്‍ അനുഭവിച്ഛതിനേക്കാള്‍  വേദന തോന്നിയെങ്കിലും അവള്‍ സന്തോഷിച്ചു. തന്നെക്കാത്തിരിക്കാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ.

 പിന്നീടവള്‍ എല്ലാം മറന്ന് ആ തിരിച്ചുവരവ് ഒരു പുതിയ ജന്മമായി കരുതി. മനോജിനോപ്പം ഉള്ള ജന്മം.