വെൺപുലരിയിൽ പൂക്കൾ വിരിഞ്ഞപ്പോൾ
ചിത്രശലഭങ്ങൾ പാറി നടന്നപ്പോൾ
ആ നദി തീരത്തൊരു പൂവിടർന്നു
ആരാരും കാണാതെളിച്ചുനിന്നു.
പൂവിൻ പരിമളമെങ്ങും പരന്നു.
പൂവിനേ തേടി പലരും വന്നു.
അതിനെ തഴുകുവാൻ കാറ്റും കൊതിച്ചു.
ചിത്രശലഭങ്ങൾ പാറി നടന്നപ്പോൾ
ആ നദി തീരത്തൊരു പൂവിടർന്നു
ആരാരും കാണാതെളിച്ചുനിന്നു.
പൂവിൻ പരിമളമെങ്ങും പരന്നു.
പൂവിനേ തേടി പലരും വന്നു.
അതിനെ തഴുകുവാൻ കാറ്റും കൊതിച്ചു.
മധുപാനമോർത്തു മധുപൻ മുരണ്ടു.
പൂമ്പാറ്റപാറി കളിച്ചു തുടങ്ങി.
സൂര്യകിരണങ്ങൾ ഇരുൾ കൊതിച്ചില്ല.
നുളളി നോവിക്കാൻ മുതിർന്നില്ല തുമ്പി.
ഏതോ പ്രചോദനമുൾകൊണ്ട പോലെ
ഓരോ ദളവും പൊഴിച്ചു തുടങ്ങി.
കാറ്റുവന്നെത്താത്ത നൈരാശ്യമാവാം
സന്തപ്ത ജീവിതത്തെയോർത്തു വിതുമ്പി.
വരികൾ കൊള്ളാം.
മറുപടിഇല്ലാതാക്കൂഅഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി....
ഇല്ലാതാക്കൂഇഷ്ടം
മറുപടിഇല്ലാതാക്കൂചേട്ട അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി....
ഇല്ലാതാക്കൂ