ഒരു നോവലിനെ വിലയിരുത്താനും അഭിപ്രായം പറയാനും ഒന്നും ഞാന്‍ ആളല്ല. എങ്കിലും ചെറിയൊരു കാര്യം മാത്രം ഇവിടെ കുറിക്കാം.
വര്‍ഷം 1898 മോര്‍ഗണ്‍ റോബര്‍ട്ട്‌സണ്‍ എന്ന എഴുത്തുകാരന്‍ ഒരു നോവലെഴുതി. "ഫ്യുട്ടിലിറ്റി" അതായിരുന്നു നോവലിന്‍റെ പേര്. ഒരു ആഡംബര കപ്പലിനെ കുറിച്ചായിരുന്നു നോവല്‍. ആദ്യത്തെ യാത്രക്കായി പുറപ്പെട്ട കപ്പല്‍ ഒരു മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. കപ്പലില്‍ ഉണ്ടായിരുന്ന ആയിരക്കണക്കിനാളുകള്‍ മരിച്ചു.
നോവല്‍ പ്രസിദ്ധീകരിച്ചു. 14 വര്‍ഷങ്ങള്‍ കഴിഞ്ഞു. 1912 ഏപ്രില്‍ 12 ലോകത്തന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്‍റെ കന്നിയാത്ര പുറപ്പെട്ടു. പക്ഷെ ആ കപ്പല്‍ അന്ന് രാത്രി മഞ്ഞുകട്ടയില്‍ ഇടിച്ച് തകര്‍ന്നു. ആ കപ്പല്‍ "ടൈറ്റാനിക്ക്" ആയിരുന്നു. നോവലിലെ കപ്പലിന്‍റെ പേര് "ടൈറ്റന്‍" എന്നായിരുന്നു. നോവലില്‍ പറഞ്ഞിരിക്കുന്ന കപ്പലിന്‍റെ അതെ വലിപ്പവുമാണ് ടൈറ്റാനിക്ക് ന്. നോവലിലെ കപ്പലില്‍ മുവ്വായിരത്തോളം പേര്‍ക്ക് സഞ്ചരിക്കാം. ടൈറ്റാനിക്കിലും അത്രയും പേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
ടൈറ്റാനിക്ക് ദുരന്തവും റോബര്‍ട്ട്സണ് ന്‍റെ നോവലും തമ്മില്‍ എങ്ങനെ ഇത്രയതികം സാമ്യമുണ്ടായി? ആ നോവല്‍ ടൈറ്റാനിക്ക് ദുരന്തത്തെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു എന്നാണ് ചിലരൊക്കെ കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ യാദൃശ്ചികതയായും ഇതിനെ കാണുന്നു.
നോവൽ ഡൗൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://archive.org/details/wrecktitanorfut01robegoog
ആകസ്മികം
മറുപടിഇല്ലാതാക്കൂYes...
ഇല്ലാതാക്കൂഈ പുതിയ അറിവ് പങ്കു വെച്ചതിനു നന്ദി ...
മറുപടിഇല്ലാതാക്കൂനന്ദി ഇക്ക
ഇല്ലാതാക്കൂ